ഇമാം മാലിക് (റ)
(ഹിജ്‌റ 93-179)
അബൂഅബ്‌ദില്ലാ മാലിക്‌ബ്‌നു അനസ് എന്നാണ് മുഴുവന്‍പേര്‍. മദീനയില്‍ ജനിച്ചു. മരിച്ചതും അവിടത്തന്നെ. ഇമാമുല്‍ മദീന എന്നും ഇമാം മാലിക് അറിയപ്പെടുന്നു. ഇമാം മുഹമ്മദ്‌ബ്‌നു അബ്‌ദുല്ലയുടെ നേതൃത്വത്തില്‍ നടന്ന ശിഈ കലാപത്തോടെയാണ് ഇമാം മാലിക് ശ്രദ്ധേയനാകുന്നത്. മുഹമ്മദിനെയും ഇബ്രാഹീമിനെയും പിടിച്ചുകൊണ്ടുവരാന്‍ ഖലീഫ മന്‍സൂര്‍ ഇമാം മാലികിന് കല്‍പ്പനയയച്ചു. ഇവരുടെ പിതാവ് അബ്‌ദുല്ലയെ നേരത്തെത്തന്നെ ഖലീഫയുടെ ആള്‍ക്കാര്‍ പിടികൂടിയിട്ടുണ്ടായിരുന്നു. നീതീകരണമില്ല എന്ന് തനിക്ക് തോന്നിയ ഖലീഫയുടെ ഈ കല്‍പന ഇമാം മാലിക് സ്വീകരിച്ചില്ല. മാത്രമല്ല ഹി:145ല്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മദീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മദീന അദ്ദേഹത്തിന്റെ കീഴിലായി. തുടര്‍ന്ന് ഖലീഫ മന്‍സൂറിന് നല്‍കിയ ബൈഅത്തില്‍ നിന്ന് ഇമാം മാലിക് അടക്കം നഗരത്തിലെ ഭൂരിഭാഗം പേരും ഒഴിഞ്ഞു. വിപ്ലവം ഒടുവില്‍ പരാജയപ്പെട്ടു. ഇമാം മാലിക് മദീനയില്‍ തടവിലായി. അദ്ദേഹം കഠിനമായി മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായി. 85-ാം വയസ്സില്‍ തടവില്‍ കിടന്ന് തന്നെ അദ്ദേഹം മരിച്ചു.
ആദ്യത്തെ ഹദീസ് സമാഹാരമായ `മുവത്ത്വ' ആണ് അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം. കൂടാതെ `അര്‍റദ്ദു അലല്‍ക്വദരിയ്യ' `അര്‍റിസാലതുര്‍റശീദ്, അല്‍മുദവ്വനതുല്‍കുബ്‌റാ' എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
അബൂഅബ്‌ദില്ലാ മാലിക്‌ബ്‌നു അനസ് എന്നാണ് മുഴുവന്‍പേര്‍. മദീനയില്‍ ജനിച്ചു. മരിച്ചതും അവിടത്തന്നെ. ഇമാമുല്‍ മദീന എന്നും ഇമാം മാലിക് അറിയപ്പെടുന്നു. ഇമാം മുഹമ്മദ്‌ബ്‌നു അബ്‌ദുല്ലയുടെ നേതൃത്വത്തില്‍ നടന്ന ശിഈ കലാപത്തോടെയാണ് ഇമാം മാലിക് ശ്രദ്ധേയനാകുന്നത്. മുഹമ്മദിനെയും ഇബ്രാഹീമിനെയും പിടിച്ചുകൊണ്ടുവരാന്‍ ഖലീഫ മന്‍സൂര്‍ ഇമാം മാലികിന് കല്‍പ്പനയയച്ചു. ഇവരുടെ പിതാവ് അബ്‌ദുല്ലയെ നേരത്തെത്തന്നെ ഖലീഫയുടെ ആള്‍ക്കാര്‍ പിടികൂടിയിട്ടുണ്ടായിരുന്നു. നീതീകരണമില്ല എന്ന് തനിക്ക് തോന്നിയ ഖലീഫയുടെ ഈ കല്‍പന ഇമാം മാലിക് സ്വീകരിച്ചില്ല. മാത്രമല്ല ഹി:145ല്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മദീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മദീന അദ്ദേഹത്തിന്റെ കീഴിലായി. തുടര്‍ന്ന് ഖലീഫ മന്‍സൂറിന് നല്‍കിയ ബൈഅത്തില്‍ നിന്ന് ഇമാം മാലിക് അടക്കം നഗരത്തിലെ ഭൂരിഭാഗം പേരും ഒഴിഞ്ഞു. വിപ്ലവം ഒടുവില്‍ പരാജയപ്പെട്ടു. ഇമാം മാലിക് മദീനയില്‍ തടവിലായി. അദ്ദേഹം കഠിനമായി മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായി. 85-ാം വയസ്സില്‍ തടവില്‍ കിടന്ന് തന്നെ അദ്ദേഹം മരിച്ചു.
ആദ്യത്തെ ഹദീസ് സമാഹാരമായ `മുവത്ത്വ' ആണ് അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം. കൂടാതെ `അര്‍റദ്ദു അലല്‍ക്വദരിയ്യ' `അര്‍റിസാലതുര്‍റശീദ്, അല്‍മുദവ്വനതുല്‍കുബ്‌റാ' എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.



നബി (സ) തങ്ങളുടെ ജന്മമാസമായ റബീഉൽ അവ്വലിൽ നമ്മുടെ സമൂഹം ആഘോഷപൂർവ്വം കൊണ്ടാടുന്ന ജന്മദിനാചരണം…………

ചുരുക്കരൂപത്തിൽ
ഓരോ മനുഷ്യരും തങ്ങളുടെ സ്വന്തം ജീവനേക്കാൾ നബി(സ)യെ സ്നേഹിക്കൽ നിർബന്ധമാണ്. എങ്കിൽ മാത്രമേ നമ്മുടെ വിശ്വാസം പൂർണ്ണമാവുകയുള്ളു.
നബി(സ്ര) യെ സ്നേഹിക്കേണ്ടത് അവിടുത്തെ സുന്നത്തുകൾ ( ചര്യ ) പിൻപറ്റിക്കൊണ്ടായിരിക്കണം.അതല്ലാതെ കേവല പ്രകടനങ്ങളും പ്രഖ്യാപനങ്ങളും പ്രവാചക സ്നേഹമാവില്ല.
ആരുടേയും ജൻമദിനവും, ചരമ ദിനവും മതപരമായി കൊണ്ടാടിയ ചരിത്രം ഇസ്ലാമിനില്ല.
രണ്ടാം പ്രമാണമായ സുന്നത്തിലും ( ഹദീസ്) വളരെ നിസ്സാരമായ കാര്യങ്ങളുടെ പോലും പ്രതിഫലം പഠിപ്പിക്കുന്ന നിരവധി ഹദീസുകളുണ്ടായിട്ടും നബിദിനാഘോഷവുമായി ബന്ധപ്പെട്ട പരാമർശമുള്ള ഒരു ളഈഫായ(ദുർബ്ബല) ഹദീസു പോലുമില്ല.
അതാണ് യഥാർത്ഥ പ്രവാചക സ്നേഹമെന്ന് തിരിച്ചറിയുകയും ചെയ്യുക.
ജീവിതകാലം മുഴുവൻ പ്രവാചൻ (സ)യെ സ്നേഹിക്കുന്ന യഥാർത്ഥ മുഅമിനുകളായി ജീവിക്കാനും ഈമാനോടെ മരിക്കാനും, പരലോകത്ത് വിചാരണവേളയിൽ ആ മഹാത്മാവിന്റെ ശഫാഅത്ത് ലഭിക്കാനും , അങ്ങനെ അവിടുത്തോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിക്കാനും സർവ്വ ശക്തനായ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ (ആമീൻ)