..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 17 July 2012

ഗോ മാതാവ് പശു മാതാവാണെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. പശു മാതാവാണെങ്കില്‍ പിതാവ് കാളയാണെന്ന് ചിലര്‍ വാദിക്കുന്നുമുണ്ട്. പശു എന്ന ജന്തുവിന് എന്തെങ്കിലും പ്രാധാന്യം ഇസ്ലാം നല്‍കുന്നുണ്ടോ? ടി. ദീപു സദാനന്ദപുരം, ആലപ്പുഴ പൌരാണിക ജനസമൂഹങ്ങള്‍ക്ക് കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ഏറെ പ്രയോജനകരമായ മൃഗമായിരുന്നു പശു. അതിന്റെ പാല്‍ കുടിക്കാം, പാല്‍ കൊണ്ട് മറ്റു വൈവിധ്യമാര്‍ന്ന വിഭവങ്ങളുമുണ്ടാക്കാം. കാളയെ നിലം ഉഴുതാനും ഭാരം വലിക്കാനും മാംസാഹരത്തിനും പ്രയോജനപ്പെടുത്താം. തുകലും ഉപയോഗ്യമാണ്. അതിനാല്‍ അവരൊക്കെ ഗോക്കളെ വ്യാപകമായി വളര്‍ത്തി. അവയോട് സ്നേഹവും കൂടിക്കൂടി വന്നു. അതാവാം പിന്നീട് ഗോ മാതാവ് സങ്കല്‍പത്തിലേക്കും ഗോ പൂജയിലേക്കും നയിച്ചത്. നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട നാഗരികതകളില്‍ ഗോപൂജ ഉള്‍പ്പെട്ടിരുന്നതായി ഗവേഷകര്‍ പറയുന്നു. മോശെയുടെ നേതൃത്വത്തില്‍ ഇസ്രാഈല്യര്‍ ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട് സീനായിലെത്തിയപ്പോള്‍ അവിടെ കണ്ട ഗോ പൂജകരെ അനുകരിച്ച് ഗോവിന്റെ കോലമുണ്ടാക്കി ആരാധിച്ച സമരിയക്കാരുടെ കഥ വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ആര്യന്മാരുടെ അധിനിവേശത്തോടെയാണ് ഇന്ത്യയിലും ഗോപൂജയുടെ ചരിത്രം ആരംഭിക്കുന്നത്. ബ്രാഹ്മണരാണ് ഗോപൂജയുടെ പ്രണേതാക്കള്‍. എന്നാല്‍, പൌരാണിക ആര്യന്മാര്‍ ഗോക്കള്‍ക്ക് പവിത്രത കല്‍പിച്ചില്ലെന്ന് മാത്രമല്ല, അവയെ ധാരാളമായി അറുത്ത് തിന്നിരുന്നുവെന്നും രാഹുല്‍ സാന്‍കൃത്യയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പശുവിന് എന്നല്ല മനുഷ്യനും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടെ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും ദിവ്യത്വമോ പവിത്രതയോ ഇല്ല എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം. സ്രഷ്ടാവായ ദൈവത്തിന് മാത്രമേ ദിവ്യത്വമുള്ളൂ. അവനെ മാത്രമേ പൂജിക്കാവൂ. സാക്ഷാല്‍ മനുഷ്യ മാതാവിനോടുള്ള സ്നേഹാതിരേകം പോലും ദിവ്യത്വം കല്‍പിക്കുന്നേടത്തോളം വളര്‍ന്നുകൂടാ. 'സ്വര്‍ഗം മാതാക്കളുടെ കാലടികള്‍ക്ക് താഴെയാണ്' എന്ന് പഠിപ്പിച്ച പ്രവാചകന്‍ തന്നെ ഒരു തരത്തിലുള്ള സൃഷ്ടിപൂജയെയും അനുവദിച്ചിട്ടില്ല. മനുഷ്യ മഹത്വത്തിന് നിരക്കാത്തതാണ് സൃഷ്ടി പൂജ. പശുവിനെ നന്നായി വളര്‍ത്താം, അതിനോട് സ്നേഹപൂര്‍വം പെരുമാറാം, ഒരു വിധത്തിലും പീഡിപ്പിക്കാതിരിക്കാം. അതിലപ്പുറമൊന്നും പശു അര്‍ഹിക്കുന്നില്ല. എന്നാല്‍ ബഹുമത സമൂഹത്തില്‍ ഗോപൂജകരുടെ വികാരങ്ങള്‍ മാനിക്കപ്പെടേണ്ടതാണ്.

No comments:

Post a Comment