..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 9 September 2012

മുജാഹിദ് പ്രസ്ഥാനത്തെ സ്ഥാപിത താല്‍പര്യക്കാര്‍ ഹൈജാക്ക് ചെയ്യുന്നു -സക്കരിയ സ്വലാഹി
മഞ്ചേരി: മുജാഹിദ് പ്രസ്ഥാനത്തെ ചില വ്യക്തികള്‍ സ്ഥാപനവത്കരിച്ച് ഉദ്ദിഷ്ട കാര്യങ്ങള്‍ നടപ്പാക്കുകയാണെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കൗണ്‍സിലില്‍നിന്ന് പുറത്തായ ഡോ. കെ.കെ. സക്കരിയ സ്വലാഹി പറഞ്ഞു. മഞ്ചേരി വി.പി ഹാളില്‍ കെ.എന്‍.എം ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കില്ലാത്ത വാദങ്ങള്‍ തന്‍െറ പേരില്‍ കെട്ടിവെച്ച് ഒരു വിശദീകരണവും ചോദിക്കാതെയും താന്‍ നല്‍കിയ വിശദീകരണം ചര്‍ച്ചക്കുപോലും എടുക്കാതെയുമായിരുന്നു നടപടി. മുജാഹിദ് നേതാവ് അബ്ദുറഹ്മാന്‍ സലഫിയുടെ നേതൃത്വത്തിലെ സംഘമാണ് ആസൂത്രിത നടപടികള്‍ക്ക് പിന്നിലെന്നും സക്കരിയ സ്വലാഹി ആരോപിച്ചു. മുജാഹിദ് പ്രസ്ഥാനം സംഘടനാ മുഷ്കില്‍ ആളുകളെ വരിഞ്ഞുമുറുക്കുകയാണ്. എ.പി. അബ്ദുല്‍ഖാദര്‍ മൗലവിയുടെയും ടി.പി. അബ്ദുല്ലക്കോയ മദനിയുടെയും കസേരകള്‍ ഭദ്രമാക്കുന്നതിന് താന്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. മുജാഹിദ് ആദര്‍ശ വിശദീകരണം എന്ന് പറഞ്ഞാല്‍ ചേരി തിരിവുണ്ടാക്കുക എന്നതാണിപ്പോള്‍ അര്‍ഥം. മുജാഹിദ് നേതാക്കളാരെങ്കിലും ഗള്‍ഫില്‍ പോയാല്‍ അവിടെ പിന്നെ സംഘടന ഭിന്നിച്ചു എന്നുറപ്പാണ്. ജിന്നും സിഹ്റും ശൈത്താനുമടക്കമുള്ള കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യേണ്ടെന്നും ആളുകളുടെ ബുദ്ധിക്കനുസരിച്ചുള്ളത് മാത്രം പറഞ്ഞാല്‍ മതിയെന്നുമായിരുന്നു സംഘടന ആദ്യം നല്‍കിയ നിര്‍ദേശം. എന്നാല്‍, ഇപ്പോള്‍ സംഘടന ഇതുമാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ. സംഘടനയെ ഒരു കോക്കസ് ഹൈജാക്ക് ചെയ്യുകയാണ്. മുജാഹിദ് സംഘടനയില്‍നിന്നേ പുറത്താക്കാന്‍ കഴിയൂ. എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് സംസ്ഥാന കൗണ്‍സിലിലെ പലര്‍ക്കും ഇപ്പോഴുമറിയില്ല -അദ്ദേഹം പറഞ്ഞു. വൈകുന്നേരം നാലിന് ആരംഭിച്ച സമ്മേളനം അബ്ദുബ്നു മസ്ഊദ് ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ജില്ലക്കകത്തും പുറത്തു നിന്നുമായി എത്തിയവരില്‍ ഭൂരിഭാഗം പേരും ഓഡിറ്റോറിയത്തിന്‍െറ പുറത്തുനിന്നാണ് പരിപാടി ശ്രവിച്ചത്.

No comments:

Post a Comment