..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 14 December 2015

തിരുകേശം:എല്ലാവര്‍ക്കും അഭിപ്രായം പറയാം -ആരിഫലി Published on Tue, 02/21/2012 madhyamam കോഴിക്കോട്: തിരുകേശ വിവാദം തെരുവിലേക്ക് വലിച്ചിട്ടശേഷം ഇതിനെക്കുറിച്ച് രാഷ്ട്രീയ സംഘടനകളും നേതാക്കളും അഭിപ്രായം പറയരുതെന്ന് ശഠിക്കുന്നത് അന്യായമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. വിശ്വാസികളുടെ ആഭ്യന്തര പ്രശ്നമാണിതെങ്കില്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍ നടന്ന സംസ്ഥാന കാമ്പയിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരിഫലി. ഇസ്ലാം മതത്തെക്കുറിച്ച് മതത്തിനു പുറത്തുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് പ്രവാചകന്‍ പറഞ്ഞ തത്വങ്ങള്‍ക്കെതിരാണ്. മതത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയത്തെക്കുറിച്ച് മതനേതാക്കള്‍ക്കും അഭിപ്രായം പറയാം. രണ്ട് മേഖലകളിലും അപചയവും മൂല്യച്യുതിയുമുണ്ടാവുമ്പോള്‍ പരസ്പരം വിമര്‍ശിക്കാം. ഈ വിഷയത്തില്‍ കേരളീയ സമൂഹം പക്വതയുള്ള സമീപനത്തിലേക്ക് തിരിച്ചുവരണം. മതവും രാഷ്ട്രീയവും വെള്ളം ചേരാത്ത രണ്ട് അറകളിലുള്ള കാര്യങ്ങളാണെന്ന് മനസ്സിലാക്കരുത്. മതചിഹ്നങ്ങളുടെയും അടയാളങ്ങളുടെയും കച്ചവടവത്കരണവും ദുരുപയോഗവും എതിര്‍ക്കുകയും മത-ധാര്‍മിക മൂല്യങ്ങളെ രാഷ്ട്രത്തിന്റെ അസ്ഥിവാരം ശക്തിപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും വേണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ് ആട്ടിയകറ്റുന്ന കാലം കഴിഞ്ഞുപോയി. മതങ്ങളും മതദര്‍ശനങ്ങളും സമൂഹത്തില്‍ കൂടുതല്‍ ഇടം നേടിയിട്ടുണ്ട്. മതങ്ങളെ അംഗീകരിച്ച് ഇടം നല്‍കാനാണ് ശ്രമിക്കേണ്ടത്. ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്വാധീനിച്ച യുഗപ്രഭാവനായിരുന്നു മുഹമ്മദ് നബി-അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ ഫാറൂഖി, എം.ജി.എസ്. നാരായണന്‍, പി. സുരേന്ദ്രന്‍, ഒ. അബ്ദുറഹിമാന്‍, ഖാലിദ് മൂസ നദ്വി, മുജീബ്റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ടി.എം. ശരീഫ് സ്വാഗതവും അബ്ദുല്‍മജീദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment